The Story This YouTube video discusses the Mamankam, a historical festival in 17th-century Valluvanad (near present-day Tirur, Kerala). It focuses on the legends and history surrounding the Chavers (sacrificial warriors), particularly the story of Vattamanna Kandarmmenon, a Chaver who faced his death with courage. The video also explores the historical context of Mamankam, its evolution, and its eventual end due to colonial influence, while highlighting the lack of comprehensive historical records and the blending of myth and fact in its narrative. A memory improvement course is also promoted. വർഷം 1683 ഇന്നത്തെ തിരൂരിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് സ്ഥലം ആ കാലഘട്ടത്തിൽ ആ പ്രദേശങ്ങൾ അറിയപ്പെടുന്നത് വള്ളുവനാട് എന്ന പേരിലുമാണ് ആ വള്ളുവനാട്ടിലെ വട്ടവണ്ണ വീട് ആ വട്ടവണ്ണ വീടിൻറെ ഉള്ളിൽ വട്ടമണ്ണ കണ്ടർ മേനോൻ നല്ല ഉറക്കത്തിലാണ് നേരം വെളുക്കാൻ ഇനിയും അധികം സമയമില്ല അതിനിടയിൽ അദ്ദേഹത്തിൻറെ തൊട്ടരികിൽ രക്തം പുരണ്ട ഒരു ഒരു വാള് പ്രത്യക്ഷപ്പെട്ടു ആ വാള് ഏന്തി നിൽക്കുന്ന രൂപത്തെ കണ്ടർമേനോൻ കണ്ടു അതൊരു സ്വപ്നമോ സാക്ഷാൽ തിരുമാന്താം കുന്നിലമ്മ നേരിട്ട് പ്രത്യക്ഷപ്പെട്ടതോ ആണ് അടുത്ത മാമാങ്കത്തിൽ നീ ചാവേറാകണം അത് കേട്ടതും കണ്ടർമേനോൻ ചാടി എഴുന്നേറ്റു ചുറ്റുപാട് നോക്കി ചുറ്റുപാട് മുഴുവനും ഇരുട്ട് മാത്രമേയുള്ളൂ അവിടെ തിരുമാന്താംകുന്നിൽ അമ്മയില്ല പക്ഷേ പിന്നീടുള്ള സമയങ്ങളിൽ അയാൾക്ക് ഉറങ്ങാൻ സാധിക്കുമായിരുന്നില്ല അവിടെനിന്നും എഴുന്നേറ്റ് കിഴക്കേ മുറ്റത്ത് ആ ഉമറപ്പടിയിൽ അയാൾ പോയിരുന്നു തൻറെ മകൻ എന്തുകൊണ്ടാണ് ഇത്രയും നേരത്തെ എഴുന്നേറ്റതെന്ന് മനസ്സിലാക്കാൻ സാധിക്കാതെ ഒരു ചെറിയ വിളക്കും കത്തിച്ചു കൊണ്ട് കണ്ടർമേനോന്റെ സ്വന്തം അമ്മ ഉമ്മറത്തേക്ക് വരികയാണ് ഉമ്മറത്ത് കണ്ടർ മേനോന്റെ തൊട്ടരികിൽ വന്നിരുന്നു കണ്ടർമേനോന്റെ മുഖത്ത് വല്ലാത്തൊരു ഭീതി കാണാൻ സാധിക്കുമായിരുന്നു അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു അത്യാവശ്യം തണുപ്പുള്ള ഒരു വെളുപ്പാൻ കാലമാണ് ഇപ്പോഴും തന്റെ മകൻ വിയർത്തൊലിക്കുന്നു ആ അമ്മ കാര്യം തിരക്കി നീ എന്താണ് ഇത്രയും നേരത്തെ എഴുന്നേറ്റത് ഇടറുന്ന ശബ്ദത്തോടുകൂടി കണ്ടർമേനോൻ അതിൻറെ മറുപടി നൽകി തിരുമാന്താംകുന്നിൽ അമ്മ ചതിച്ചിരിക്കുന്നു അടുത്ത മാമാങ്കത്തിൽ ഞാൻ ചാവേറാകണം ഭൂമി രണ്ടായിട്ട് പിളർന്നു മാറുന്നതായിട്ടാണ് ആ പെറ്റമ്മയ്ക്ക് തോന്നിയത് ദേഷ്യം കൊണ്ട് കയ്യിലുണ്ടായിരുന്ന വിളക്ക് ദൂരേക്ക് വലിച്ചെറിഞ്ഞു പിന്നീട് ഒരു പൊട്ടിക്കരച്ചിലാണ് കണ്ടർമേനോന് കേൾക്കാൻ സാധിച്ചത് അമ്മ തകർന്നിരിക്കുന്നു അമ്മയ്ക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല അഞ്ചാറു പെറ്റ ആ അമ്മയ്ക്ക് ഒരൊറ്റ മകൻ മാത്രമേയുള്ളൂ അത് കണ്ടർമേനോൻ ആണ് കണ്ടർ മേനോന്റെ ജീവിതം അവസാനിച്ചിരിക്കുന്നു അമ്മയെ സ്വാന്തനപ്പെടുത്താൻ വേണ്ടി ഒരു പാഴ്ശ്രമം മകൻറെ ഭാഗത്തുനിന്നും ഉണ്ടായി അമ്മ ഒന്നുകൊണ്ടും ഭയപ്പെടേണ്ട അമ്മയ്ക്ക് ആവശ്യമുള്ളതെല്ലാം ലഭ്യമാകും തിരുനെല്ലിയിൽ പോയി ഇരിക്കപ്പെട്ടം വെച്ച് ശേഷം മാത്രമേ ഞാൻ മാമാങ്കത്തിന് പോവുകയുള്ളൂ What's Mamankam. ചില ചരിത്രകാരന്മാർ പറയുന്നത് മാമാങ്കം ശരിക്കും ബൗദ്ധന്മാരുടെ തീർത്ഥനമായിരുന്നു എന്നാണ് പിന്നീട് അത് പരിണമിച്ചാണ് മാമാങ്കമായി മാറിയത് ഇതേ ബൗദ്ധന്മാരുടെ തീർത്ഥനങ്ങൾ തന്നെയാണ് കുംഭമേളയുടെ അടിസ്ഥാനം എൻ എം നമ്പൂതിരി പറയുന്നത് ഇതൊരു വ്യാപാര ഉത്സവം ആയിരുന്നു എന്നാണ് അതേസമയം കോഴിക്കോടൻ ഗ്രന്ഥവരിയിൽ പരാമർശിക്കുന്നത് ഇത് രാഷ്ട്രീയ ഉത്സവം ആണെന്നാണ് മിക്കവാറും ബൗദ്ധന്മാരുടെ ഒരു കുംഭമേള ആയിട്ട് തന്നെ ആയിരിക്കണം ഇത് ആരംഭിച്ചത് ഉണ്ടാവുക പിന്നീട് പല പല ഫാക്ടേഴ്സ് കൂടിച്ചേർന്ന് പല പല ഉത്സവങ്ങൾ കൂടിച്ചേർന്ന് ഒരു മഹാ ഉത്സവമായിട്ട് പരിണമിച്ചിട്ടുണ്ടായിരിക്കണം First Mamankam നാല് ഗ്രാമങ്ങൾ സൃഷ്ടിച്ച ഒരു വലിയ ലഹള ആ കാലഘട്ടത്തിൽ ഒന്നാം ചേര ഡൈനാസ്റ്റി ഇല്ലാതെയായിട്ടുണ്ടായിരുന്നു രണ്ടാം ചേര ഡൈനാസ്റ്റി ഉണ്ടായിട്ടുമില്ല ഏകദേശം 1300 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടം ഭാരതപ്പുഴ ഒഴുകുന്ന തിരുനാവായ് എന്ന പ്രദേശം ആ പ്രദേശത്ത് നാല് ഗ്രാമങ്ങൾ ഉണ്ട് ആ കാലഘട്ടത്തിൽ ഒരു രീതിയിലുള്ള രാജ്യ ഭരണങ്ങളുമില്ല കേരളം തന്നെ പല പല ഗ്രാമങ്ങളായിട്ട് ഡിവൈഡ് ചെയ്യപ്പെട്ടിരിക്കുകയാണ് ഈ നാല് ഗ്രാമങ്ങൾക്കും ഓരോ തലവന്മാരുണ്ട് രക്ഷാപുരുഷൻ എന്ന പേരിലാണ് ഓരോ തലവന്മാരും അറിയപ്പെടുന്നത് ആ രക്ഷാപുരുഷനാണ് ആ ഗ്രാമവുമായി ബന്ധപ്പെട്ടിട്ടുള്ള സകല കാര്യങ്ങളും നോക്കി നടപ്പിലാക്കുന്നത് നമുക്ക് ഒരു ഗോത്ര തലവൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം പക്ഷേ അതിൽ പലർക്കും എതിർപ്പും ഉണ്ടാകും ഈ നാല് ഗ്രാമങ്ങൾ തമ്മിൽ പരസ്പരം വഴക്കാണ് കൂടുതൽ പ്രദേശം തങ്ങളുടേതാക്കി മാറ്റാൻ വേണ്ടിയുള്ള വഴക്കാണ് അവിടെ നടക്കുന്നത് ആ വഴക്കുകൾ പലപ്പോഴും യുദ്ധങ്ങൾ ആയിട്ട് മാറുന്നുണ്ട് കണ്ടിന്യൂസ് ആയിട്ടുള്ള യുദ്ധം ഒന്നുമല്ല അവിടെ അരങ്ങേറുന്നത് ഇടവിട്ടുള്ള യുദ്ധങ്ങളാണ് അതും കൃത്യമായിട്ടുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള യുദ്ധം കളരി തന്നെയാണ് അവർ അവിടെ പയറ്റുന്നത് നിശ്ചിത വർഷങ്ങൾ കൂടുംതോറും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ആ യുദ്ധം പിന്നീട് 12 വർഷം കൂടുമ്പോൾ ആവർത്തിക്കുന്ന മാമാങ്കമായി എന്ന് പറയപ്പെടുന്ന ഒരു മിത്തുണ്ട് ഈ മിത്തിനെ കുറിച്ചുള്ള പരാമർശം ഉണ്ടായിരിക്കുന്നത് കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച കേരള ഐതീഹ്യ മാലയിലാണ് ആദ്യത്തെ മാമാങ്കം സംഭവിച്ചത് മൂന്നാം നൂറ്റാണ്ടിൽ ആണെന്ന് പറയുന്നു അഞ്ചാം നൂറ്റാണ്ടിൽ ആണെന്നും ആറാം നൂറ്റാണ്ടിൽ ആണെന്നും ഏഴാം നൂറ്റാണ്ടിൽ ആണെന്നും പറയുന്നവരുണ്ട് എന്നാൽ ഇത് അവസാനിച്ചിരിക്കുന്നത് 1755 ലാണ് തിരുനാവായയിൽ മാമാങ്കം മാത്രമായിരുന്നില്ല അരങ്ങേറിയിരുന്നത് അതിനുപുറമേ ഒരു മിനി മാമാങ്കം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന തൈപ്പൂയവും ഉണ്ടായിരുന്നു ഈ ഘട്ടങ്ങളിലൊക്കെ ഒക്കെ തന്നെയും വലിയ രീതിയിലുള്ള വ്യാപാരം നടന്നിരുന്നു ആ വ്യാപാരത്തിന്റെ ഭാഗമായിട്ട് കരം പിരിച്ചെടുക്കാൻ പോലും സാധിച്ചിരുന്നു ആ പ്രദേശത്ത് വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടങ്ങളാണ് മാമാങ്കവും കൈപ്പൂയവും സൃഷ്ടിച്ചത് ആദ്യഘട്ടങ്ങളിൽ ഈ പ്രദേശം വള്ളുവനാടിന്റെ ഭാഗമായിരുന്നു വള്ളുവനാട് കോനാതിരി ആയിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷൻ എന്നാൽ പിന്നീട് സാമൂദിരി ഈ പ്രദേശം കീഴടക്കുകയും അദ്ദേഹം മാമാങ്കത്തിന്റെ രക്ഷാപുരുഷനായി മാറുകയും ചെയ്തു Mith about Samoothiri becoming Mamankam Raksha Purushan എങ്ങനെയാണ് രക്ഷാപുരുഷനായെന്ന് പറയുന്ന ഒരു മിത്ത് കേരള ഐതീഹ്യമാലയിൽ തന്നെയുണ്ട് അത് ഇപ്രകാരമാണ് സാമൂദിരിക്ക് ഒരുപാട് മുസ്ലിം സൗഹൃദം ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ ജോലിക്കാരായിട്ട് ഏറ്റവും ഉയർന്ന തലത്തിലുള്ള പൊസിഷൻ അലങ്കരിച്ചിരുന്ന മുസ്ലിംസ് ഉണ്ട് അദ്ദേഹത്തിൻറെ പോർട്ടുകൾ ഒക്കെ തന്നെയും നോക്കിയിരുന്നത് കോയ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന മുസ്ലിംസ് ആണ് ആ കൂട്ടത്തിൽ ഒരു കോയ ഒരിക്കൽ ഒരു മാമാങ്കം കാണാൻ പോയി കണ്ടു കഴിഞ്ഞതിനുശേഷം അദ്ദേഹം നേരെ സാമൂദിരിയെ വന്നു കണ്ടു സാമൂതിരിയോട് കോയ കയ്യിൽ നിട്ടും അല്ലാതെയും ഒക്കെ ആയിട്ട് ഒരുപാട് കാര്യങ്ങൾ മാമാങ്കത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു അത് കേട്ടപ്പോൾ സാമൂദിരിക്ക് ആ മാമാങ്കം നടത്തുന്ന ഒരു രക്ഷാപുരുഷനായിട്ട് മാറണം എന്നുള്ള ആഗ്രഹമുണ്ടായി സാമൂതിരി അത് തുറന്നു പറയുന്നില്ല പക്ഷേ സാമൂദിരിയുടെ മുഖത്ത് അത് വ്യക്തമായിരുന്നു അത് കണ്ടു മനസ്സിലാക്കിയ കോയ സാമൂദിരിയോട് അടുത്ത മാമാങ്കത്തിലെ രക്ഷാപുരുഷനായി മാറാൻ പറഞ്ഞു പക്ഷേ അത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല അത് അല്പം പ്രയാസമാണ് ആ പ്രദേശം കീഴടക്കണം എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നാണ് സാമൂദിരി പറയുന്നത് പോയ അതുകൊണ്ടൊന്നും വിട്ടുകൊടുത്തില്ല മാമാങ്കത്തെ കുറിച്ച് വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു രക്ഷാപുരുഷൻറെ അധികാരങ്ങളെ കുറിച്ച് പറഞ്ഞു അത് എത്രമാത്രം പവർഫുൾ ആയിട്ടുള്ള ഒരു പൊസിഷൻ ആണെന്ന് പറഞ്ഞു കൊടുത്തു സാമൂതിരി ഒടുവിൽ സമ്മതിച്ചു അടുത്ത രക്ഷാപുരുഷൻ എനിക്കാകണം പക്ഷേ തീർച്ചയായിട്ടും നിന്റെ സഹായം എനിക്ക് ഒപ്പം ഉണ്ടായിരിക്കണം നീ എന്നെ സഹായിക്കുകയാണെങ്കിൽ ഞാൻ രക്ഷാപുരുഷൻ ആകുമ്പോൾ എന്റെ വലതുവശത്ത് നീ ഉണ്ടായിരിക്കും പിന്നീട് നടന്നത് വലിയൊരു യുദ്ധമാണ് സാമൂദിരി കരയിലൂടെ ആക്രമിക്കുമ്പോൾ കോയ കടൽ മാർഗത്തിലൂടെ ആക്രമിച്ചു രണ്ട് ആക്രമണവും കൂടിച്ചേർന്നപ്പോൾ വള്ളുവനാടിന്റെ ആ പ്രദേശങ്ങൾ സാമൂദിരിയുടെ കീഴിലായി ഇത് മിത്താണ് Tahipooyam History on Samoothiri becoming Mamankam Raksha Purushan വള്ളുവനാട് കോനാതിരി ആ പ്രദേശം തിരിച്ചു പിടിക്കാനായിട്ട് പിന്നീട് ഒരുപാട് പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് ആ യുദ്ധങ്ങളിലൊക്കെ കോനാതിരി പരാജയപ്പെടുകയായിരുന്നു പിന്നീടാണ് അദ്ദേഹം ചാവേറുകളെ ഉപയോഗിച്ച് ആ പ്രദേശം തിരിച്ചു പിടിക്കാനായിട്ട് ശ്രമിക്കുന്നത് ഓരോ തവണയും മാമാങ്കം അരങ്ങേറുമ്പോൾ അദ്ദേഹം വ്യത്യസ്തരായിട്ടുള്ള ചാവയർ പടകളെ അവിടേക്ക് അയച്ചു അവരെല്ലാവരും മരണമടഞ്ഞു അത്തരത്തിൽപ്പെട്ട ഒരു ചാവയറാണ് കണ്ടർ മേനോൻ അല്ലെങ്കിൽ വട്ടമണ്ണ കണ്ടർമേനോൻ കണ്ടർ എന്ന് പറയുന്നത് മലബാർ മേഖലയിലെ ഒരു കമ്മ്യൂണിറ്റിയാണ് ആ കമ്മ്യൂണിറ്റിയുടെ നേതാവാണ് വട്ടമണ്ണ കണ്ടർമേനോൻ വട്ടർമണ്ണ അദ്ദേഹത്തിൻറെ കുടുംബപ്പേരാണ് വട്ടമണ്ണ കണ്ടർമേനോന്റെ വീരഗാഥകളെ കുറിച്ച് പ്രകീർത്തിച്ചു കൊണ്ടുള്ള പാട്ടുകളാണ് കണ്ടർമേനോൻ പാട്ടുകൾ എന്ന പേരിൽ അറിയപ്പെടുന്നത് അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശം കോഴിക്കോടൻ ഗ്രന്ഥവരിയിലും പുള്ളുവ പാട്ടുകളിലും ഉണ്ട് വള്ളുവനാട്ടിലെ വളരെ പ്രശസ്തരായിട്ടുള്ള ആളുകളാണ് ചെറുകര പിശാരടിമാർ അവരുടെ കണക്കെഴുത്തുകാരാണ് വട്ടമണ്ണയിലെ ആണുങ്ങൾ ചരിത്രരേഖകളിൽ വള്ളുവനാട്ടിൽ നാല് ചാവേർ തറവാടുകൾ ഉള്ളതായിട്ടാണ് പരാമർശിക്കുന്നത് പക്ഷേ ആ നാല് ചാവേർ തറവാടുകളിൽ ഈ വട്ടമണ്ണ എന്ന തറവാടില്ല അതും നാലും പണിക്കർ തറവാടുകളാണ് ഈ നാല് തറവാടുകളിൽ ഒരു ആൺകുഞ്ഞ് ജനിക്കുകയാണെങ്കിൽ ആ ആൺകുഞ്ഞിനെ ചാവേർ തറയിൽ കൊണ്ടുപോയി സമർപ്പിക്കും പിന്നീടുള്ള കാലങ്ങളിൽ ആ കുഞ്ഞ് ഒരു ചാവേർ ആകാനുള്ള പരിശീലനത്തിൽ ആയിരിക്കും കളരി പയറ്റിൽ അഗ്രകണ്യനായിട്ട് മാറും ചാവേറാകുന്ന ദിവസം എത്തിച്ചേരുമ്പോൾ തിരുമാന്താംകുന്നു നിന്ന് ഇറങ്ങി പടിഞ്ഞാറോട്ട് നടന്ന് പുതുമന പണിക്കൂരുടെ വടക്കിനി തളത്തിൽ പോയിരിക്കും ആ ആ വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീയാണ് പുതുമന അമ്മ എന്ന പേരിൽ അറിയപ്പെടുന്നത് ആ അമ്മ ആ വ്യക്തിക്ക് വായിൽ ഒരു ഉരുള ചോറ് വെച്ച് കൊടുക്കും അതായിരിക്കും ചാവേറിന്റെ അവസാനത്തെ ഭക്ഷണം അതിനുശേഷം അയാൾ ചാവേർ കളത്തിലേക്ക് പോവുകയാണ് മാമാങ്കത്തിൽ പങ്കെടുക്കുകയാണ് പിന്നീട് ആരും അയാളെ കാണുകയില്ല മരിക്കാൻ വേണ്ടിയുള്ള യാത്രയാണ് വള്ളുവനാട് തിരിച്ചുപിടിക്കാനുള്ള കോനാതിരിയുടെ ശ്രമങ്ങളി കണ്ടർമേനോൻ അമ്മയെ സമാധാനിപ്പിച്ചു ഒന്നുകൊണ്ടും ഭയപ്പെടേണ്ട തിരുനല്ലിയിൽ പോയി അമ്മയ്ക്ക് ഇരുക്കപ്പണ്ടം വെച്ചതിനുശേഷം മാത്രമായിരിക്കും ഞാൻ മാമാങ്ക യുദ്ധഭൂമിയിലേക്ക് ഒരു ചാവേറായി പുറപ്പെടുക കണ്ടർമേനോൻ പടിഞ്ഞാറ്ററയിൽ ചെന്ന് ഭരണിയിൽ നിന്ന് എണ്ണയും നെയ്യും എടുത്ത് ശരീരത്ത് നന്നായി തേച്ച് ഒന്ന് കുളിച്ചു കുളി കഴിഞ്ഞ് നേരെ പോകുന്നത് ഉമ്മറക്കോലായിലേക്കാണ് അവിടെ അല്പനേരം ഇരുന്ന് താമ്പൂലം ചവച്ചു അത് ചവച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ അറിയിപ്പ് എത്തുന്നത് ഊണ് കാലമായി വായ നല്ലപോലെ കഴുകിയിട്ടാണ് അദ്ദേഹം ഊണ് കഴിക്കുന്നത് ഊണ് കഴിച്ചതിനു ശേഷം അദ്ദേഹം ഉള്ളറയിലേക്ക് പോയി അവിടെ ഉണ്ടായിരുന്ന വലിയ പെട്ടി തുറന്നു ആ പെട്ടിക്കുള്ളിൽ നിന്നും രണ്ട് പണക്കിഴികളാണ് എടുക്കുന്നത് ഓരോ പണക്കിഴിയിലും 1000 പണം വീതമുണ്ട് അതിലെ ആദ്യത്തെ പണക്കിഴി കൊടുക്കാനുള്ളത് തൻറെ പെറ്റമ്മയ്ക്കാണ് പണക്കിഴി പണക്കിഴി ആയിട്ട് മാത്രം കൊടുക്കാൻ പാടില്ല ഇത് ഒരു ദക്ഷിണ കൊടുക്കുന്നത് പോലെ വേണം കൊടുക്കാൻ ആ പണക്കിഴിയോടൊപ്പം തന്നെ അദ്ദേഹം ഒരു വെറ്റിലയും ഒന്ന് രണ്ട് അടയ്ക്കയും വെച്ച് കൊടുത്തു അതിനുശേഷം അമ്മയുടെ അനുഗ്രഹം വാങ്ങി മരിക്കാൻ വേണ്ടിയുള്ള അനുഗ്രഹമാണ് അമ്മ കൊടുക്കുന്നത് സാധാരണഗതിയിലുള്ള ഒരു മരണമല്ല മൂന്നു ലോകത്തും കീർത്തി അറിയിക്കുന്ന വളരെയധികം ശോഭയേറിയിട്ടുള്ള ഒരു മരണം ആ ആശിർവാദം ഏറ്റുവാങ്ങിക്കൊണ്ട് മകൻ പടിയിറങ്ങി വെളിയിലേക്ക് പോയി അദ്ദേഹത്തിൻറെ അടുത്ത ലക്ഷ്യസ്ഥാനം ബാക്കി അവശേഷിക്കുന്ന ആയിരം പണം അദ്ദേഹത്തിൻറെ ഭാര്യക്കും മകനുമായിട്ട് കൊടുക്കുക എന്നതാണ് പുതുപ്പറമ്പാണ് ഭാര്യ വീട് ഭാര്യ വീട്ടിൽ എത്തിയ ഉടൻ തന്നെ ഭാര്യയെയും മകൻ ഇത്താപ്പുവിനെയും വിളിച്ചുവരുത്തി ആ 1000 പണം കൊടുക്കുന്നത് മകൻ ഇത്താപ്പുവിന്റെ കയ്യിലാണ് ഇത്താപ്പുവിന്റെ കയ്യിൽ പണം വെച്ച് കൊടുത്തുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു മകനെ എൻറെ ജീവിതം അവസാനിക്കാൻ പോവുകയാണ് വള്ളുവ കോനാതിരിയുടെ ചാവേറായിട്ട് പടവെട്ടി മരിക്കാനുള്ള യാത്രയിലാണ് ഞാൻ പക്ഷേ ഈ ആയിരം പണം അത് നിങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ സഹായപ്രദമാകും എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട ഒരാവശ്യവുമില്ല ഞാൻ മുൻപ് പലതവണയും പറഞ്ഞിട്ടുള്ളതാണ് എൻറെ ജീവിത ലക്ഷ്യം എന്ന് പറയുന്നത് ചാവേറായിട്ട് മരിക്കുക എന്നതാണ് അതിൽ അഭിമാനിക്കുകയാണ് നിങ്ങളാരും വിഷമിക്കേണ്ട ഒരു ആവശ്യവുമില്ല ഇത്താപ്പുവിന് വിഷമം ഒന്നും ഉണ്ടായിരുന്നില്ല ഒരു ആവശ്യമാണ് പറയാൻ ഉണ്ടായിരുന്നത് അച്ഛനോടൊപ്പം എനിക്കും വരണം എനിക്കും ചാവേറാകണം മരിക്കുകയാണെങ്കിൽ അച്ഛനോടൊപ്പം തന്നെ മരിക്കണം മകനെ ഇത്താപ്പു നിന്നെ വളർത്തിക്കൊണ്ടുവന്നത് അങ്ങനെ പെട്ടെന്ന് കൊന്നുകളയാൻ വേണ്ടിയല്ല നിനക്കിനിയും ഒരുപാട് ജീവിതമുണ്ട് ഇനി ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ചെറുപ്രായമാണ് നിനക്കും ഒരു അവസരം കിട്ടും ആ അവസരത്തിൽ മാത്രം നീ ഒരു ചാവർ ആയാൽ മതി ഇത്താപ്പു അമ്മയുടെ നേർക്ക് നോക്കി അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത് ഇത്താപ്പുവിന്റെ അതേ ആഗ്രഹം തന്നെയാണ് ഇത്താപ്പു നീയും അച്ഛൻറെ കൂടെ പോകണം നീയും ചാവേറാകണം നിൻറെ അച്ഛൻ മരിക്കുന്നതിനു മുൻപ് തന്നെ നീ മരിച്ചിട്ടുണ്ടായിരിക്കണം നിങ്ങൾ രണ്ടുപേരും ഒരേ സമയം തന്നെ ധീരന്മാരായി സ്വർഗ്ഗലോകത്തിലേക്ക് പോകുന്നത് എനിക്ക് കാണണം അതാണ് എൻറെ ജീവിത അഭിലാഷം അത് പറയുമ്പോൾ ആ അമ്മയുടെ ആ ഭാര്യയുടെ കണ്ണിൽ ഈറൻ അണിയുന്നുണ്ടായിരുന്നു പക്ഷേ അതിനേക്കാൾ മികച്ച ഒരു ശോഭ അവരുടെ മുഖത്ത് വ്യക്തമായിട്ട് തെളിയുന്നതും നമുക്ക് കാണാം കാരണം ആർക്കും ലഭിക്കാത്ത ഒരു സൗഭാഗ്യമാണ് തൻറെ മകനും ഭർത്താവിനും ഒരേ സമയം ലഭ്യമാകുന്നത് പലകുറി മകൻ ഇത്താപ്പുവിനെ തിരുത്താൻ ആയിട്ട് ആ പിതാവ് ശ്രമിച്ചു പക്ഷേ എല്ലാം വിഫലമായി മാറുകയായിരുന്നു ഒടുവിൽ മകന്റെയും ഭാര്യയുടെയും ആഗ്രഹം അനുസരിച്ച് മകൻ ഇത്താപ്പുവിനെ കൂടി കൊണ്ടുപോകാൻ അദ്ദേഹം തയ്യാറായി ആദ്യം പോകേണ്ടത് തിരുനെല്ലിയിലേക്കാണ് ഇത്താപ്പുവിനും ഇരിക്കപ്പിണ്ടം വെക്കണം കാരണം ഇത്താപ്പുവിന്റെ അമ്മയുടെ ഏക മകനാണ് ആ അമ്മയും അഞ്ചാറ് പെറ്റു പക്ഷേ അതിൽ ഒന്നു മാത്രമാണ് ഇത്താപ്പു ബാക്കി എല്ലാവരും മരണമടഞ്ഞിരിക്കുന്നു ജനിച്ച സമയത്ത് തന്നെ ഇത്താപ്പുവിനെയും കൂട്ടി ആ പിതാവ് നേരെ തിരുനെല്ലിയിലേക്ക് പോയി അവിടെ ഇരിക്കപ്പിണ്ഡം വെച്ചു അതിനുശേഷം ബ്രാഹ്മണ ശ്രേഷ്ഠർക്ക് ദാനകർമ്മം നടത്തി അവർക്കെല്ലാവർക്കും അനുഗ്രഹിക്കാൻ ഉണ്ടായിരുന്നു ആ അനുഗ്രഹം മറ്റൊന്നുമായിരുന്നില്ല മരണം വരിക്കുക മൂന്നു ലോകത്തും കീർത്തി പതിപ്പിച്ചുകൊണ്ട് മരണം വരിക്കുക ഈ കർമ്മങ്ങൾ എല്ലാം നടത്തി തിരികെ വട്ടോളി വീട് അല്ലെങ്കിൽ വട്ടമെണ്ണ വീട്ടിലേക്ക് എത്തിച്ചേരുമ്പോഴേക്കും മൂന്നു മാസങ്ങൾ പിന്നിട്ടുണ്ടായിരുന്നു അവർക്ക് ആ വട്ടമെണ്ണ വീട്ടിൽ അധികനാൾ തുടർന്നു പോകാൻ സാധിക്കുകയില്ല അവർ രണ്ടുപേരും ഒറ്റയ്ക്കല്ല ഈ പടയ്ക്ക് വേണ്ടി പോകുന്നത് ചാവറാകാൻ പോകുന്നത് അവരോടൊപ്പം മറ്റ് 16 പേര് കൂടിയുണ്ട് ഇതിൻറെ എല്ലാം നേതാവ് കണ്ടർമേനോൻ ആണ് കണ്ടർമേനോന്റെ കീഴിൽ അദ്ദേഹത്തിൻറെ മകൻ ഉൾപ്പെടെയുള്ള 17 പേരുണ്ടായിരിക്കും മൊത്തത്തിൽ 18 പേരടങ്ങുന്ന ചാവയർ സംഘം യാത്ര പുറപ്പെട്ടു ഒരുപാട് ദൂരം നടന്നിട്ടാണ് അവർക്ക് തിരുനാവയിൽ എത്തിച്ചേരേണ്ടത് അതിനിടയിൽ പല പട്ടണങ്ങൾ അവർ കണ്ടിട്ടുണ്ട് മുസ്ലിംസ് തിങ്ങിപ്പാർക്കുന്ന പട്ടണങ്ങൾ കണ്ടു ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന പട്ടണങ്ങൾ കണ്ടു അതിന്റെയൊക്കെ ഇടയിലൂടെ യാത്ര ചെയ്ത് ഒടുവിൽ നാളുകൾക്ക് ശേഷം അവർ തിരുനാവായിൽ എത്തിച്ചേർന്നു അവിടുത്തെ വൈഷ്ണവ ക്ഷേത്രത്തിൽ അവർ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു ആ ദിവസം പൂർണമായിട്ടും അവർ അവിടെ തന്നെയാണ് ഉണ്ടായിരുന്നത് പ്രാർത്ഥനയ്ക്ക് ശേഷം അവിടുത്തെ നിവേദ്യവും ഭക്ഷിച്ച് അവിടെ ഉറക്കമായി അടുത്ത ദിവസം ചന്ദ്രൻ അസ്തമിക്കുന്നതിനും ഏതാനും നിമിഷങ്ങൾ മുമ്പ് അവർ എഴുന്നേറ്റു യാത്ര പുറപ്പെട്ടു അത് വാകയൂരിലേക്കുള്ള യാത്രയായിരുന്നു ആ യാത്രാമധ്യത്തിൽ അവർ ഒരു കൂട്ടം സൈനികരെ കണ്ടു അവരുടെ ശത്രുക്കളായിട്ടുള്ള സൈനികരാണ് സാമൂദിരിയുടെ സൈനികർ അവർ ഇവരോട് ചോദിച്ചു എന്താണ് നിങ്ങളുടെ ഉദ്ദേശലക്ഷ്യം നിങ്ങൾ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് ഞങ്ങളുടെ ഉദ്ദേശ ലക്ഷ്യം വാകയൂർ ആണ് സാമൂദിരിക്ക് താക്കീദ് കൊടുക്കണം രക്ഷാപുരുഷൻ സ്ഥാനത്തുനിന്നും അദ്ദേഹം മാറണം ആ സ്ഥാനം അത് അർഹിക്കുന്ന വള്ളുവനാട് കോനാതിരിക്ക് വെച്ച് കൊടുക്കണം ഇത് കേട്ടപ്പോൾ തന്നെ ആ സൈനിക മേധാവി ഒന്ന് ചൊടിച്ചു സൈനികർ കുന്തക്കാർ അവർ ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ചാവേർപ്പടയും സാമൂദിരിയുടെ സേനയും തമ്മിൽ നടക്കുന്ന യുദ്ധം യുദ്ധത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ ആളുകൾ തിങ്ങിക്കൂടി എല്ലാവരും കാത്തിരിക്കുന്നത് ആ ഒരു യുദ്ധം കാണാൻ വേണ്ടിയാണ് ആദ്യം യുദ്ധക്കളത്തിൽ ഇറങ്ങുന്നത് കോണനൂർ ഇടക്കോമനാണ് ഇടക്കോമൻ വാണം വിട്ടതുപോലെ പോയി 50 കുന്തക്കാരെ വെട്ടിവീഴ്ത്തി അതിനുശേഷമാണ് അദ്ദേഹം മരണം ഭരിക്കുന്നത് വെള്ളോലി ഇരയപ്പൻ പോയിരി ഉറങ്ങി കുത്തേറ്റു മരിച്ചു അത് കണ്ടവർ അടിമുടി ഒന്ന് ഭയന്നു അവരുടെ ഭയം മനസ്സിലാക്കിയ കണ്ടർമേനോൻ ഉറഞ്ഞുതുള്ളി നിങ്ങൾ ആണുങ്ങളല്ലേ എന്തിന് ചാകാൻ മടിക്കുന്നു പരാക്രമം കാട്ടി സ്വന്തം മരണം സ്വീകരിക്കുക പിന്നീട് അങ്ങോട്ട് വമ്പൻ പോരാണ് അരങ്ങേറിയത് കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടി വന്നു പിന്തിരിഞ്ഞു ഓടാൻ ശ്രമിച്ച 10 കുന്തക്കാരെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തി ചാവേറുകൾ കൊളത്തൂർ ഉണ്ണിനമ്പി 200 പേരെ വെട്ടിക്കൊന്നതിനുശേഷമാണ് മരണം മരിച്ചത് അതിൻറെ തൊട്ടുപിന്നാലെ തന്നെ കേളുവും ചീരാമനും മരണം വരിച്ചു ഇത് കണ്ട് ദേഷ്യം പൂണ്ട ഇത്താപ്പു മൂന്നുപേരെ വെട്ടിവീഴ്ത്തി നാലാമനെ വെട്ടിവീഴ്ത്തുന്നതിനിടയിലാണ് ആദ്യത്തെ വെട്ട് ഇത്താപ്പുവിന് കിട്ടുന്നത് ഇത്താപ്പു തളർന്ന് ആ പടം നിലത്ത് വീണു ഇത്താപ്പൂവിന് ഊർജ്ജമേകുന്നത് കണ്ടർമേനോൻ ആണ് കണ്ടർമേനോൻ ഓടിപ്പോയി അവനെ വാരിയെടുത്തു അവന് ഊർജ്ജം പകർന്നു കൊടുത്തു അവൻ അവിടെ നിന്നും ചാടി എഴുന്നേറ്റ് പിന്നെ നിരവധി പേരെ വെട്ടിവീഴ്ത്തി ഒടുവിൽ ഉണ്ണിരാമൻ ഇത്താപ്പൂവിനെ കൊന്നു ദേഷ്യത്തിൽ കരഞ്ഞുകൊണ്ട് കണ്ടർ ചാടി നിരവധി പേരെ വെട്ടി വള്ളുവ കോനാതിരിയോട് ചത്തിട്ട് വരാമെന്ന് പറഞ്ഞതാണ് അത് നിങ്ങൾ തെറ്റിക്കരുത് തെറ്റിച്ചാൽ കൂടുതൽ കൊല്ലും ഞങ്ങളെ കൊല്ലും വരെ ഞങ്ങൾ നിങ്ങളെ കൊന്നുകൊണ്ടേയിരിക്കും ചത്തും കൊന്നുമുള്ള ആഘോഷമാണ് ഞങ്ങൾ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടർമേനോന്റെ ഈ വീമ്പുവിളി കേട്ടുകൊണ്ടാണ് ചെറ്റായ പണിക്കർ കളത്തിൽ ഇറങ്ങുന്നത് വളരെ നേരം നീണ്ടുനിന്ന പയറ്റിനൊടുവിൽ പണിക്കർ കണ്ടൻമേനോന്റെ തുടയിൽ ആഞ്ഞുവെട്ടി വേദന കാരണം അദ്ദേഹം മുട്ടുകുത്തി നിലത്തേക്ക് വീണു അയാളുടെ മുകളിലേക്ക് ആഞ്ഞു വെട്ടാനായി പണിക്കർ ചാടിയതും കണ്ടർമേനോൻ അവിടെനിന്നും ഉയർന്നെഴുന്നേറ്റ് ചാടുന്ന പണിക്കരുടെ കഴുത്തിൽ ആഞ്ഞു ചവിട്ടി അങ്ങനെ ചവിട്ടി അമർത്തിക്കൊണ്ടാണ് കണ്ടർമേനോൻ നിലം പതിക്കുന്നത് പക്ഷേ അതിനിടയിൽ എപ്പോഴോ പണിക്കരുടെ വാള് കണ്ടർമേനോന്റെ മാറ് പിളർത്തിയിട്ടുണ്ടായിരുന്നു പണിക്കരും കണ്ടർമേനോനും ഒരേ സമയം തന്നെയാണ് മൃത്യു വരിച്ചത് ധീരമായിട്ടുള്ള മൃത്യു ആ സമയത്ത് ദേവന്മാരും ദേവതകളും കണ്ടർമേനോനെ സ്വീകരിക്കാൻ അവിടെ എത്തിയിട്ടുണ്ടായിരുന്നു അവർ കണ്ടർമേനോനെ കോരിയെടുത്ത് മൂന്നു ലോകത്തിലേക്കും കൊണ്ടുപോയി മൂന്നു ലോകത്തും കീർത്തികേട്ട ധീരമായിട്ടുള്ള ഒരു മൃത്യു ശോഭ നിറഞ്ഞ ഒരു മൃത്യു വള്ളുവനാട് മാത്രമല്ല ചാവേറുകളെ ഇറക്കിയത് കൊച്ചി രാജാവ് ചാവേറുകളെ ഇറക്കിയിട്ടുണ്ട് ഒരു പ്രതികാര നടപടിയായിരുന്നു 1503ൽ മൂന്ന് കൊച്ചി തമ്പ്രാക്കന്മാരെ ഒരു യുദ്ധത്തിൽ സാമൂതിരിയുടെ സേന കൊന്നുകളഞ്ഞു അതിൻറെ പ്രതികാരം എന്നവണ്ണമാണ് രണ്ടു വർഷങ്ങൾ കഴിഞ്ഞ് 1505 ൽ അരങ്ങേറിയ മാമാങ്കത്തിൽ 190 ചാവേറുകളെ ചെങ്ങഴി നമ്പ്യാരുടെ കീഴിൽ ഇറക്കുന്നത് ചെങ്ങഴി നമ്പ്യാരും കൂട്ടരും യുദ്ധത്തിന് മാമാങ്കത്തിന് ചാവേറുകൾ ആയിട്ട് പോകുന്ന സമയത്ത് അവരുടെയൊക്കെ കുടുംബക്കാർ അലമുറയിട്ട് കരയുന്നുണ്ടായിരുന്നു ആ കരച്ചിലുകൾ ഒക്കെ അവഗണിച്ചുകൊണ്ട് 191 പേരും തിരുനാവയിലേക്ക് പുറപ്പെട്ടു ഗോപുര വാതുക്കൽ എത്തിയതിനുശേഷം യുദ്ധം ആരംഭിക്കുന്നതിന്റെ ഭാഗമായി അവർ മേൽമുണ്ട് കത്തിച്ച് മുകളിലേക്ക് വലിച്ചെറിഞ്ഞു പിന്നീട് കുറെയധികം നേരം നീണ്ടുനിന്ന ഒരു വലിയ യുദ്ധമായിരുന്നു ആ യുദ്ധത്തിൽ 190 പേരും മരണമടഞ്ഞു അവസാനം അവശേഷിച്ചത് ചെങ്ങടി നമ്പ്യാർ മാത്രമാണ് ചെങ്ങഴി നമ്പ്യാർ ഒരു പുളിമരത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു സൈനികർക്ക് ആദ്യമൊന്നും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല പക്ഷേ കൂട്ടത്തിൽ ഒരു സൈനികൻ വിദഗ്ധമായി തന്നെ ഒളിച്ചിരിക്കുന്ന നമ്പ്യാരെ കണ്ടെത്തി കുന്തക്കാർ കുന്തം കൊണ്ട് ആഞ്ഞു കുത്തി കൊല്ലാൻ ശ്രമിച്ചു പക്ഷേ ആ പൊത്തിൽ നിന്ന് പെട്ടെന്ന് തന്നെ നമ്പ്യാർ വെളിയിലേക്ക് ചാടി അദ്ദേഹം ഒടുവിൽ പിടിക്കപ്പെട്ടു പിടിക്കപ്പെട്ടപ്പോൾ എനിക്ക് കുടിക്കാൻ അല്പം വെള്ളം വേണമെന്നാണ് നമ്പ്യാർ ആവശ്യപ്പെട്ടത് വെള്ളം കൊടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ ഒരു ആൽത്തറയിൽ കൊണ്ടുപോയി ഇരുത്തി അതിനുശേഷം ആരൊക്കെയോ എവിടെ നിന്നോ വെള്ളം കൊണ്ടുവന്നു ഇത് എവിടെ നിന്നെ എടുത്ത വെള്ളം എന്നായി അടുത്ത ചോദ്യം ഈ വെള്ളം പന്നിയൂരിൽ നിന്നും എടുത്തിട്ടുള്ള വെള്ളമാണ് അത് കേട്ടതും അദ്ദേഹം അദ്ദേഹത്തിൻറെ കൈത്തണ്ട മുറിച്ച് അതിൽ നിന്നും രക്തം കുടിച്ചു പന്നിയൂരിലെ വെള്ളം ഇന്നേവരെ ഞാൻ കുടിച്ചിട്ടില്ല ഇനി ഒരിക്കലും അത് കുടിക്കുകയുമില്ല എന്തുകൊണ്ടാണ് പന്നിയൂരിലെ വെള്ളം അദ്ദേഹം കുടിക്കാതെ പോയത് അതിന്റെ പിന്നിൽ ഒരു ചെറിയ അനക്ഡോട്ട് ഉണ്ട് പന്നിയൂർ ഗ്രാമത്തിലെ ബ്രാഹ്മണന്മാർ വർഷങ്ങളായി ശൈവഭക്തന്മാരാണ് അതായത് ശിവനെയാണ് അവർ ആരാധിച്ചു പോകുന്നത് അതേസമയം ശകപുരം എന്ന ഗ്രാമത്തിലെ ബ്രാഹ്മണർ ആരാധിക്കുന്നത് വിഷ്ണുവിനെയാണ് അവർ വൈഷ്ണവ ഭക്തരാണ് രണ്ടു കൂട്ടരും തമ്മിൽ വലിയ തർക്കമുണ്ട് ഇതിലെ പന്നിയൂരിനെ സപ്പോർട്ട് ചെയ്യുന്നത് സാമൂദിരിയാണ് സാമൂതിരിയുടെ കോഴിക്കോടാണ് അതേസമയം ശകപുരത്തെ സപ്പോർട്ട് ചെയ്യുന്നത് കൊച്ചി രാജാവ് നേരിട്ടുമാണ് അതുകൊണ്ടുതന്നെ രണ്ടു കൂട്ടരും തമ്മിൽ വലിയ ശത്രുതയുണ്ട് അതുകൊണ്ടുതന്നെ ആയിരിക്കണം ഈ പാട്ടിൽ നമ്പ്യാരെ കുറിച്ച് അങ്ങനെയുള്ള ഒരു പരാമർശം ഉണ്ടായത് പന്നിയൂരുള്ള വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം രക്തം കുടിച്ച് മരണം ഭരിക്കുന്നതാണ് മരണമടഞ്ഞ ഈ 191 ചാവേറികൾക്കും കൊച്ചി രാജാവ് എന്തെങ്കിലും കൊടുത്തോ എന്ന് അറിയില്ല പക്ഷേ എന്തെങ്കിലും കൊടുക്കാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ് വള്ളുവ കോനാതിരി കൊടുത്തതിനെക്കുറിച്ചുള്ള കൃത്യമായിട്ടുള്ള കണക്കുകൾ ഉണ്ട് ഓരോ ചാവേറികളും മരണമടയുമ്പോൾ അവരുടെ കുടുംബത്തിന് സ്ഥലം കൊടുക്കുന്നതാണ് ആ സ്ഥലത്ത് വിളവെടുക്കുന്നതെല്ലാം ആ കുടുംബത്തിന് അവകാശപ്പെട്ടതാണ് ചരിത്രത്തിലെ Story Continues ഏറ്റവും അവസാനത്തെ മാമാങ്കം ഏതാണെന്നുള്ളതിൽ ഒരു വലിയ തർക്കം തന്നെ ഉണ്ടായിരുന്നു വില്യം ലോഗനും കെ പി പത്മനാഭമേനോനും പി കെ എസ് രാജയും പറയുന്നത് 1743 ലായിരുന്നു ഏറ്റവും അവസാനത്തെ മാമാങ്കം അരങ്ങേറിയത് എന്നാണ് പക്ഷേ കെ വി കൃഷ്ണ അയ്യർ അദ്ദേഹം അദ്ദേഹത്തിന്റെ ദി സമ്മറിൻ ഓഫ് കാലിക്കറ്റ് എന്ന പുസ്തകത്തിൽ 1755 എന്ന് എഴുതിവെച്ചു ആദ്യം പറഞ്ഞ അഭിപ്രായം രാജാ തിരുത്തി 1766 ലാണ് അവസാനത്തെ മാമാങ്കം നടന്നതെന്ന് അഭിപ്രായപ്പെട്ടു അത് തെറ്റാണെന്ന് പറഞ്ഞത് ഇളംകുളം കുഞ്ഞൻപിള്ളയാണ് അദ്ദേഹം പറയുന്നത് 1766 ൽ ഒരിക്കലും മാമാങ്കം നടന്നിട്ടില്ല അതിനുവേണ്ട തുടക്കങ്ങൾ ഒക്കെ കുറിച്ചിട്ടുണ്ടായിരിക്കും പക്ഷേ അത് നടക്കാൻ സാധിക്കുകയില്ലായിരുന്നു കാരണം ഇതേ വർഷമാണ് ടിപ്പു സുൽത്താൻ ഈ പ്രദേശം ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് മാമാങ്കം നടക്കാനുള്ള ഒരു സാധ്യതയുമില്ല പക്ഷേ മാസം വെച്ച് നമ്മൾ കണക്കുകൂട്ടുകയാണെങ്കിൽ മാമാങ്കം നടക്കാനുള്ള സാധ്യതയുണ്ട് കാരണം ആ കാലഘട്ടത്തിൽ മാമാങ്കം നടക്കേണ്ടത് ജനുവരി ഫെബ്രുവരി മാസത്തിലാണ് പക്ഷേ ടിപ്പു സുൽത്താൻ ഈ പ്രദേശം ആക്രമിക്കുന്നത് ഒക്ടോബർ മാസത്തിലും ആയിരുന്നു എന്നാൽ പിന്നീട് ചില ചരിത്രകാരന്മാർ അത് തിരുത്തി 1755 ൽ തന്നെയാണ് അവസാനത്തെ മാമാങ്കം നടന്നതെന്ന് കണ്ടെത്തി 1766 ൽ നടന്നിട്ടുണ്ട് പക്ഷേ അത് മാമാങ്കമായിരുന്നില്ല മിനി മാമാങ്കമായ തൈപ്പൂയം ആയിരുന്നു പിന്നീട് The Last Mamankam എന്തുകൊണ്ടാണ് ഒരിക്കലും മാമാങ്കം നടക്കാതെ പോയത് അധിനിവേശമാണ് അതിൻറെ പ്രധാനപ്പെട്ട കാരണം 1766 മുതൽ 1792 വരെയുള്ള കാലഘട്ടത്തിൽ ടിപ്പു സുൽത്താൻ ആണ് ഈ പ്രദേശം അടക്കി ഭരിച്ചത് അതുകൊണ്ടുതന്നെ അവിടെ മാമാങ്കം നടന്നില്ല അദ്ദേഹത്തിനു ശേഷം പിന്നീട് ആ പ്രദേശം ഭരിച്ചത് ബ്രിട്ടീഷുകാരായിരുന്നു ബ്രിട്ടീഷുകാരും മാമാങ്കം നടത്തുന്നതിനോട് ഒട്ടും തന്നെ പോസിറ്റീവ് ആയിട്ടുള്ള ഒരു സമീപനം കാണിച്ചവരല്ല മാത്രമല്ല അപ്പോഴേക്കും ഒരു തലമുറ കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു അടുത്ത തലമുറയ്ക്ക് മാമാങ്കം എന്ന് പറയുന്നത് വെറും കേട്ടുകേൾവി മാത്രമായിരുന്നു Why did'nt Happen later മുസ്ലിംസിന് വലിയ സ്ഥാനമുണ്ടായിരുന്നു വെടിവരുന്ന് നടപ്പിലാക്കിയിരുന്നത് മുസ്ലിംസ് ആണ് കൂടാതെ വാദ്യമേളങ്ങളിലും അവർക്ക് സ്ഥാനമുണ്ടായിരുന്നു ഇതിൻറെയൊക്കെ പ്രത്യുപകാരമായിട്ട് അവർക്ക് കൃത്യമായിട്ട് പണം ലഭ്യമാക്കി സാമൂദിരി ശ്രമിക്കുന്നുണ്ടായിരു Muslims in Mamankam